Search
Close this search box.

ഉക്രെയ്‌നിന് 400 മില്യൺ ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് സൗദി അറേബ്യ

IMG-20221015-WA0008

റിയാദ്: സൗദി അറേബ്യ യുക്രെയ്‌നിന് 400 മില്യൺ ഡോളറിന്റെ മാനുഷിക സഹായ പാക്കേജ് പ്രഖ്യാപിച്ചു. സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി വെള്ളിയാഴ്ച ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ഫോൺ സംഭാഷണം നടത്തിയതിന് ശേഷമാണ് സഹയാണ് പ്രഖ്യപിച്ചത്‌.

മധ്യസ്ഥ ശ്രമങ്ങൾ തുടരാനും സംഘർഷം കുറയ്ക്കാൻ സഹായിക്കുന്ന എല്ലാത്തിനും പിന്തുണ നൽകാനും രാജ്യം തയ്യാറാണെന്നും കിരീടാവകാശി പറഞ്ഞു.

കോളിനിടയിൽ, ഉക്രെയ്നിന്റെ പ്രാദേശിക പരമാധികാരത്തെ പിന്തുണയ്ക്കുന്ന രാജ്യത്തിന്റെ നിലപാടിന് കിരീടാവകാശിക്കും സൗദി പ്രധാനമന്ത്രിക്കും നന്ദി പറയുന്നതായി പ്രസിഡന്റ് പറഞ്ഞു.

എട്ട് മാസം നീണ്ട സംഘർഷത്തിനിടെ റഷ്യ പിടിച്ചെടുത്ത നാല് ഉക്രേനിയൻ പ്രദേശങ്ങൾക്ക് മേലുള്ള ക്രെംലിൻ അവകാശവാദം അംഗീകരിക്കരുതെന്ന യുഎൻ പ്രമേയത്തിന് അനുകൂലമായി സൗദി അറേബ്യ അടുത്തിടെ വോട്ട് ചെയ്തിരുന്നു.

കൂടുതൽ യുദ്ധത്തടവുകാരെ മോചിപ്പിക്കുന്നതിനായി ആശയവിനിമയം തുടരാൻ താനും മുഹമ്മദ് രാജകുമാരനും സമ്മതിച്ചതായും സെലെൻസ്‌കി പറഞ്ഞു.

റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള തടവുകാരുടെ കൈമാറ്റ പ്രക്രിയയുടെ ഭാഗമായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള പത്ത് തടവുകാരെ മോചിപ്പിക്കുന്നതിന് കഴിഞ്ഞ മാസം കിരീടാവകാശി മധ്യസ്ഥത വഹിച്ചിരുന്നു.

സൗദി അറേബ്യയിൽ നിന്ന് ഉക്രെയ്‌നിന് മാക്രോ-ഫിനാൻഷ്യൽ സഹായം നൽകുന്നതിന് താനും കിരീടാവകാശിയും സമ്മതിച്ചതായും ഉക്രേനിയൻ പ്രസിഡന്റ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!