ജിദ്ദ: ഈ വർഷത്തെ മേളയിൽ പങ്കെടുത്ത നിരവധി യുവ എഴുത്തുകാരിൽ ഒരാളായിരുന്നു ഖലീൽ. അവൾ തന്റെ ആദ്യ പുസ്തകമായ “ദ ഡെസേർട്ട് റോഡ്” അവതരിപ്പിച്ചു.
ഇംഗ്ലീഷിനൊപ്പം അവൾ സംസാരിക്കുന്ന ഭാഷകളിലൊന്നായ ജാപ്പനീസ് ഭാഷയിലും “അൽപ്പം കൊറിയൻ” ഭാഷയിലും തന്റെ അടുത്ത പുസ്തകം എഴുതാനുള്ള തയ്യാറെടുപ്പിലാണെന്ന് ഖലീൽ പറഞ്ഞു.
എക്സിബിഷന്റെ മറുവശത്ത്, മേളയിലെ ഏറ്റവും പ്രായം കുറഞ്ഞ നോവലിസ്റ്റായ 10 വയസ്സുകാരി ലിൻഡ അൽ-ഷേഖി തന്റെ “ദ് സ്‌കറി മാൻ” എന്ന പുസ്തകത്തിന്റെ പകർപ്പുകളിൽ ഒരിക്കിയിരിക്കുയാണ്.
യുവ എഴുത്തുകാരനായ സലേഹ് അൽ-സഹ്‌റാനി തന്റെ രചനാ വൈഭവത്തിന് കാരണം വായനയോടുള്ള അഭിനിവേശവും ഒരു അധ്യാപകനിൽ നിന്ന് ലഭിച്ച ഉപദേശവുമാണ്. അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ പുസ്തകം, “ബി എ സയന്റിസ്റ്റ്”, എക്സിബിഷന്റെ ബെസ്റ്റ് സെല്ലറുകളിൽ ഒന്നായിരുന്നുവെന്നും നിരവധി അവാർഡുകൾ നേടിയതായും റിപ്പോർട്ടുണ്ട്. “ഞാനും വായനക്കാരനും തമ്മിലുള്ള ഒരു സംഭാഷണം” എന്ന നിലയിലാണ് അത് അവതരിപ്പിച്ചിരിക്കുന്നത്. 7 വയസ്സു മുതൽ 14 വയസ്സുവരെയുള്ള ഏഴു വർഷം കൊണ്ടാണ് താൻ പുസ്തകം എഴുതിയതെന്ന് അദ്ദേഹം പറഞ്ഞു.
സാംസ്കാരിക മന്ത്രാലയത്തിന്റെ സാഹിത്യ, പ്രസിദ്ധീകരണ, വിവർത്തന കമ്മീഷനാണ് ജിദ്ദ സൂപ്പർഡോമിൽ നടന്ന 10 ദിവസത്തെ പുസ്തകമേള സംഘടിപ്പിച്ചത്. 40 രാജ്യങ്ങളിൽ നിന്നുള്ള 900-ലധികം പ്രസാധകരും പുസ്തക വിൽപ്പനക്കാരും പ്രദർശനത്തിൽ പങ്കെടുത്തു.