റിയാദ്: സൗദി അറേബ്യയിലുടനീളം നടക്കുന്ന പ്രധാന പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി ഖാസിം, ഹായിൽ മേഖലകളിലെ പഴയതും തകർന്നതുമായ പള്ളികൾ അറ്റകുറ്റപ്പണി നടത്തും.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പുറപ്പെടിവിച്ച പുനർവികസന സംരംഭത്തിന്റെ രണ്ടാം ഘട്ടത്തിൽ രണ്ട് പ്രവിശ്യകളിലെയും ചരിത്രപരവും പ്രധാനപ്പെട്ടതുമായ ആരാധനാലയങ്ങൾ പുനരുജ്ജീവിപ്പിക്കപ്പെടും.
ഖാസിമിലെ അൽ റുവൈബ മസ്ജിദും കെട്ടിട നിർമ്മാണത്തിനായി അണിനിരന്നവയിൽ ഉൾപ്പെടുന്നു. 130 വർഷങ്ങൾക്ക് മുമ്പ് നജ്ദ് ശൈലിയിൽ നിർമ്മിച്ച ഈ മസ്ജിദ് അതിന്റെ യഥാർത്ഥ വാസ്തുവിദ്യാ സവിശേഷതകൾ നിലനിർത്തിക്കൊണ്ടുതന്നെ 60-ൽ നിന്ന് 74 ആളുകളായി ആരാധകശേഷി വർദ്ധിപ്പിക്കുന്നതിനായി വികസിപ്പിക്കും.
ഹായിൽ മേഖലയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത്, പ്രവിശ്യയിലെ ഏറ്റവും പഴക്കമുള്ള ഒന്നായ ഫൈദത്ത് അത്ഖാബ് മസ്ജിദ്, അതിന്റെ ചരിത്രപരമായ ആന്തരികവും ബാഹ്യവുമായ രൂപം സംരക്ഷിക്കുന്നതിനായി ആധുനിക സാമഗ്രികളും സാങ്കേതികവിദ്യയും ഉപയോഗിച്ച് പുനർവികസനം നടത്തും.