Search
Close this search box.

സൗദിയിലും നീറ്റ് പരീക്ഷാ കേന്ദ്രം അധികൃതർക്ക് അഭിനന്ദനങ്ങൾ: ഡോ. സിദ്ദീഖ് അഹമ്മദ്

IMG_16072022_224728_(1200_x_628_pixel)

 

ദമ്മാം: സൗദിയുടെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് ( നാഷണൽ എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റ് ) റിയാദിലെ കേന്ദ്രത്തിൽ പങ്കെടുക്കാൻ സാധിക്കുന്നത് എക്കാലത്തേയും മികച്ച ചരിത്രമായി രേഖപ്പെടുത്തുമെന്ന് പ്രവാസി സമ്മാൻ പുരസ്കാര ജേതാവും, വ്യവസായിയുമായ ഡോ: സിദ്ദീഖ് അഹമ്മദ് പറഞ്ഞു. സൗദിയിൽ നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിപ്പിക്കുന്നതിന് അധികൃതരുടെ മുന്നിൽ ശക്തമായ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം ഇത് സാധ്യമാക്കാൻ ഏറെ ശ്രമിച്ചെങ്കിലും സാങ്കേതിക വിഷയങ്ങളിൽ കുടുങ്ങി ഇത് സാധ്യമാകാതെ വരികയായിരുന്നു. എങ്കിലും ഇത്തവണയെങ്കിലും ഇത് സാധ്യമാക്കിയ അധികൃതരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ അംബാസഡറെ ബന്ധപ്പെട്ട് ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തുവാൻ അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു. ഇത്തണ റിയാദിൽ മാത്രമാണ് സെൻർ അനുവദിക്കപ്പെട്ടിട്ടുള്ളത്. വരും വർഷങ്ങളിൽ സൗദിയുടെ മറ്റ് ഭാഗങ്ങളിലും സെൻറർ അനുവദിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അതിനായി ശ്രമം തുടരുമെന്നും സിദ്ദീഖ് പറഞ്ഞു. 224 ആൺകുട്ടികളും 77 പെൺകുട്ടികളും ഉൽപടെ 301 പേരാണ് നീറ്റ് പരീക്ഷക്കായി ഇത്തവണ രജിസ്ട്രർ ചെയ്തിട്ടുള്ളത്. നാട്ടിലേക്കുള്ള യാത്രാ സംവിധാനങ്ങൾ തുറന്നതോടെ നിരവധി പേർ പരീക്ഷയെഴുതാനായി നാട്ടിലേക്കും പോയിട്ടുണ്ട്.സൗദിയിൽ വർഷം തോറും സയൻസ് വിഭാഗത്തിൽ പ്ലസ്ടു പരീക്ഷ എഴുതുന്നത് ഏകദേശം 1200 ഓളം കുട്ടികളാണ്. ഇവരിൽ ഭൂരിഭാഗവും എൻട്രൻസിനെ ആശ്രയിക്കുന്നവരാണ്. മികച്ച നേടുന്ന വിദ്യാർത്ഥികളാണ് സൗദിയിലെ സ്കുളുകളിൽ ഉള്ളത്. ജി.സി.സി യിലെ മറ്റ് രാജ്യങ്ങളിൽ നീറ്റ് കേന്ദ്രം അനുവദിച്ച അധികൃതർ സൗദിയിലും ഇത് സാധ്യമാക്കിയത് ഇവിടുത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ വലിയ കുതിപ്പിന് ഇത് വഴിയൊരുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സൗദിയിൽ നിന്ന് ഔദ്യോഗിക ജീവിതം കഴിഞ്ഞ് മടങ്ങിയ മുൻ അംബാസഡർ ഡോ: ഔസാഫ് സഈദ് ഈ വഷിയത്തിൽ നടത്തിയ ആത്മാർത്ഥമായ ശ്രമങ്ങളേയും അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽ ഈ വിഷയമെത്തിക്കുകയും, സൗദി അധികൃതരുമായി ഇതിെൻറ അനുമതിക്കുള്ള ചർച്ച നടത്തുകയും ചെയ്യുന്നതിൽ അദ്ദേഹം വിജയിച്ചതായും ഡോ: സിദ്ദീഖ് അഹമ്മദ് പറഞ്ഞു. ഞായറാഴ്ച റിയാദ് ഇൻർനാഷണൽ സ്കുൾ കേന്ദ്രത്തിൽ കുട്ടികൾ നീറ്റ് പരീക്ഷ പൂർത്തിയാകുേമ്പാൾ സൗദിയുടെ പ്രവാസ ചരിത്രത്തിലും അത് എഴുതിച്ചേർക്കപ്പെടും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!