മക്ക: മസ്ജിദുൽ ഹറാം, ഹജ്ജ് കർമ്മങ്ങൾ നടക്കുന്ന പുണ്യസ്ഥലങ്ങൾ തുടങ്ങിയവിടങ്ങളിൽ ഗുരുതരമായ മെഡിക്കൽ കേസുകൾ ഉണ്ടാകുമ്പോൾ രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ 11 എയർ ആംബുലൻസുകൾ സജ്ജമാക്കി സൗദി അറേബ്യ. സൗദി റെഡ് ക്രാഫ്റ്റ് അതോറിറ്റി ആണ് ആംബുലൻസുകൾ ഒരുക്കിയിരിക്കുന്നത്.
എല്ലാ സ്ഥലങ്ങളിലും വേഗത്തിലുള്ള വൈദ്യസഹായം ഉറപ്പാക്കുന്നതിനായി ശ്രദ്ധാപൂർവ്വം 13 തന്ത്രപരമായ സ്ഥലങ്ങളിൽ ലാർനിക്‌സ് സ്ട്രിപ്പുകളും ഒരുക്കിയിട്ടുണ്ട്. ഹജ്ജ് സീസണായുള്ള പ്രവർത്തന പദ്ധതികളുടെ ഭാഗമായാണ് നടപടി.
തീർത്ഥാടകർക്ക് അടിയന്തര പരിചരണം നൽകുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന 120ലധികം യോഗ്യതയുള്ള ഡോക്ടർമാരുടെയും എമർജൻസി മെഡിസിൻ ടെക്‌നീഷ്യന്മാരുടെയും മേൽനോട്ടത്തിലാണ് ഈ സേവനം പ്രവർത്തിക്കുന്നത്. മക്കയിലെയും പുണ്യസ്ഥലങ്ങളിലെയും പ്രദേശങ്ങൾ റെഡ് ക്രസന്റ് എയർ ആംബുലൻസ് സർവ്വീസിൽ ഉൾക്കൊള്ളുന്നു.