രാജ്യത്തെ വിവിധ പ്രവിശ്യകളിൽ സുരക്ഷാ വകുപ്പ് കഴിഞ്ഞ ഒരാഴ്ചക്കിടെ നടത്തിയ റെയിഡുകളിൽ 16,161 നിയമലംഘകരെ പിടികൂടി.
പിടികൂടിയവരിൽ 10,575 പേർ താമസരേഖ (ഇക്കാമ) ഇല്ലാത്തവരും 3,726 പേർ അതിർത്തി സുരക്ഷാ ചട്ടലംഘനം നടത്തിയവരുമാണ്, 1,860 പേർ തൊഴിൽ നിയമ ലംഘനം നടത്തിയവരും.
മക്കയിൽ ഹജ്ജ് നിയമ നിർദ്ദേശങ്ങൾ ലംഘനം നടത്തുന്നവരെയും പിടികൂടാൻ പരിശോധന നടക്കുകയാണ്.