പൊതു ഇടങ്ങളിൽ മയക്ക് മരുന്നു ഉപയോഗിക്കുകയോ വിൽക്കുകയോ ചെയ്യുന്ന വർക്ക് ജയിൽ ശിക്ഷ ലഭിക്കുമെന്ന് സൗദി അറേബ്യയിലെ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
മദ്യത്തിന്റെയും നിയമവിരുദ്ധ മയക്കുമരുന്നുകളുടെയും ഇറക്കുമതി, നിർമ്മാണം, വിൽപന, കൈവശം വയ്ക്കൽ, ഉപഭോഗം എന്നിവക്ക് സൗദി അറേബ്യ കടുത്ത ശിക്ഷയാണ് ചുമത്തുന്നത്. സൗദി ക്രിമിനൽ നിയമങ്ങൾ അനുശാസിക്കുന്നതുപ്രകാരം മദ്യമോ മയക്കുമരുന്നോ കൈവശം വയ്ക്കുന്നതു പൊതുസ്ഥലത്ത് ചാട്ടവാറടി, പിഴ, തടവ്, നാടുകടത്തൽ എന്നീ ശിക്ഷകൾ വ്യവസ്ഥ ചെയ്യുന്നു. വൻതോതിൽ മയക്ക് മരുന്ന് വിൽപന നടത്തുന്നത് കണ്ടെത്തിയാൽ സൗദി നിയമപ്രകാരം വധശിക്ഷക്ക് വിധിക്കും.