ജിദ്ദ – ഒബൂറിലെ ചെങ്കടൽ തീരത്ത് അഞ്ച് ബീച്ചുകൾ നീന്തലിനായി തുറക്കും. ഈ ബീച്ചുകൾ, സൗത്ത് ഒബൂറിൽ രണ്ടെണ്ണവും വാട്ടർഫ്രണ്ടിലെ മൂന്ന് ബീച്ചുകളും ഉടൻ പ്രവർത്തനക്ഷമമാകുമെന്ന് ജിദ്ദ മുൻസിപാലിറ്റിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ഏപ്രിൽ 24 ന് തുറന്ന ജിദ്ദ ക്രീക്ക് ബീച്ചിന് പുറമേയാണിത്. എന്നാൽ, തുറന്ന് മൂന്നാഴ്ചയ്ക്ക് ശേഷം ക്രീക്ക് പദ്ധതിയുടെ നിക്ഷേപ കരാർ റദ്ദാക്കുന്നതായി ജിദ്ദ മേയർ അറിയിച്ചു. നിക്ഷേപകൻ ഒപ്പിട്ട കരാറിലെ വ്യവസ്ഥൾ ലംഘിച്ചതാണ് കരാർ റദ്ദാക്കലിന് കാരണമായത്. ബീച്ചിലേക്കുള്ള പ്രവേശനത്തിന് പൊതുജനങ്ങളിൽ നിന്ന് ഫീസ് ഈടാക്കുന്നതും ബീച്ച് ഫെൻസിംഗിന്റെ നിർമ്മാണവും ഈ ലംഘനങ്ങളിൽ ഉൾപ്പെടുന്നു.
സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ 24,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലും നീന്തലിനായി 400 മീറ്റർ ബീച്ച് ഏരിയയിലും പദ്ധതി വികസിപ്പിച്ചെടുത്തു. ഔട്ട്‌ഡോർ, ഇൻഡോർ ഇരിപ്പിടങ്ങൾ ഉൾപ്പെടെ നിരവധി സൗകര്യങ്ങളും സംയോജിത സേവനങ്ങളും പ്രോജക്റ്റ് ഉൾക്കൊള്ളുന്നു; സൺ ലോഞ്ചറുകൾ, ഐസ്ക്രീം, കോഫി കിയോസ്കുകൾ എന്നിവയ്ക്ക് പുറമെ എയർകണ്ടീഷൻ ചെയ്ത റെസ്റ്റോറന്റുകളും ഇതിൽ ഉൾപ്പെടുന്നു.