സൗദിയിൽ വിസാകാലാവധിക്ക് ശേഷം തങ്ങുന്നവർക്കെതിരെ ഡീപോർട്ടേഷൻ ഉൾപ്പെടെ കർശന നടപടികൾ

saudi

റിയാദ്: സൗദിയിൽ വിസാകാലാവധിക്ക് ശേഷം തങ്ങുന്നവർക്കെതിരെ ഡീപോർട്ടേഷൻ ഉൾപ്പെടെ കർശന നടപടികൾ സ്വീകരിക്കും. ഉംറ കമ്പനികൾക്ക് കനത്ത പിഴ ഈടാക്കി തുടങ്ങിയതോടെ കമ്പനികൾ അധികമായി തങ്ങുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുന്നുണ്ട്. മിഡിൽ ഈസ്റ്റിലുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നിലവിൽ ഇളവുകൾ ഒന്നും അധികൃതർ പ്രഖ്യാപിച്ചിട്ടില്ല. പക്ഷെ, യുഎഇ, ബഹ്‌റൈൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നൽകിയ വിസ ഇളവ് മനസ്സിലാക്കിയാണ് പലരും രാജ്യത്ത് തങ്ങുന്നത്.

വിവിധ വിസിറ്റിംഗ് വിസകളിലും ഉംറ വിസയിലും എത്തി കാലാവധി കഴിഞ്ഞ് മടങ്ങാത്ത തീർത്ഥാടകർക്കാണ് ഇത്തരത്തിൽ പ്രയാസങ്ങൾ നേരിടുക. പിന്നീട് നാട്ടിൽ എത്തണമെങ്കിൽ ഡിപോട്ടേഷൻ സെന്റർ വഴി മടങ്ങേണ്ടിവരും. ഫിങ്കർ നൽകി മടങ്ങുന്നവർക്ക് പിന്നീട് രാജ്യത്തേക്ക് തിരിച്ചെത്താൻ കഴിയാതെ വരികയും ചെയ്യും. വ്യക്തികളുടെ കീഴിൽ വന്ന ഉംറ വിസക്കാർ അധികമായി സൗദിയിൽ തങ്ങിയാൽ നടപടി ഉണ്ടാവുക വ്യക്തികൾക്കാണ്. ഉംറ മേഖലയിൽ ഉള്ളവരും ഇക്കാര്യത്തെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!