റിയാദ്: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സൗദി അറേബ്യയുടെ നിർമ്മാണ മേഖലയിൽ രേഖപ്പെടുത്തിയത് വൻ മുന്നേറ്റം. ഈ കാലയളവിൽ 17,84,500 കോടി രൂപയുടെ നിർമ്മാണ കരാറുകളാണ് പ്രഖ്യാപിച്ചതെന്നാണ് കണക്കുകൾ. റിയാദാണ് ഈ വളർച്ചയുടെ പ്രധാന കേന്ദ്രം. രാജ്യത്തെ മൊത്തം നിർമ്മാണ പദ്ധതികളിൽ 63% ഉം റിയാദിലാണ് നടപ്പാക്കുന്നത്.
റിയാദ് മെട്രോ പദ്ധതി, കിംഗ് അബ്ദുൽ അസീസ് പബ്ലിക് ട്രാൻസ്പോർട്ട് പദ്ധതി, വിവിധ റോഡ് വികസന പദ്ധതികൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. 2030 ഓടെ 15.85 ലക്ഷം കോടി രൂപയുടെ പദ്ധതികളായി നിർമ്മാണ മേഖലയെ ഉയർത്തുകയാണ് സൗദിയുടെ ലക്ഷ്യം.