മക്ക: തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ കർശനമായ സുരക്ഷ, ഗതാഗത പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് സൗദി അറേബ്യ. ഹജ്ജ് സുരക്ഷാസേന കമാൻഡർ മേജർ ജനറൽ അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുറൈഷ് ആണ് ഇക്കാര്യം അറിയിച്ചത്.
24 മണിക്കൂറും മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിലും പുണ്യ സ്ഥലങ്ങളിലേക്കും ഉള്ള റോഡുകളിലും സുരക്ഷാ നിയന്ത്രണ കേന്ദ്രങ്ങൾ പ്രവർത്തിക്കും. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സമാധാനത്തിന്റെയും ശാന്തതയുടെയും അന്തരീക്ഷത്തിൽ കർമ്മങ്ങൾ നിർവഹിക്കാൻ പ്രാപ്തമാക്കുന്നതിനും വേണ്ടി സൗകര്യങ്ങളൊരുക്കാൻ ഏറ്റവും പുതിയ നിർമ്മിത സാങ്കേതികവിദ്യകളും യോഗ്യരായ സുരക്ഷ ഉദ്യോഗസ്ഥരെയും ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ഇത്തവണത്തെ ഹജ്ജ് സീസണിൽ പങ്കെടുക്കുന്ന സുരക്ഷാ വകുപ്പും തീർത്ഥാടകർക്ക് ഉയർന്ന തലത്തിലുള്ള സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഹജ്ജ് ചട്ടങ്ങളും നിർദ്ദേശങ്ങളും നടപ്പാക്കുന്നുണ്ട്. പുണ്യ സ്ഥലങ്ങളിൽ തീർത്ഥാടകരുടെ സുഗമമായ ഒഴുക്കും അവരുടെ സുരക്ഷയും ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച പ്രവർത്തനങ്ങൾ തുടരുകയാണെന്നും അദ്ദേഹം വിശദമാക്കി.
മക്കാ നഗരത്തിലും അതിലേക്ക് നയിക്കുന്ന റോഡുകളിലും കർശനമായ സുരക്ഷാ ഗതാഗത പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ഹജ്ജ് ചട്ടങ്ങളും നിർദ്ദേശങ്ങളും ലംഘിക്കുന്നവരെ തടയും. പെർമിറ്റില്ലാതെ ആരെയും ഹജ്ജ് ചെയ്യാൻ അനുവദിക്കില്ല. സുരക്ഷ അതിഥികൾ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുകയും ഹജ്ജിനിടയിൽ നുഴഞ്ഞുകയറാനോ തടസ്സപ്പെടുത്താനുള്ള ഏതൊരു ശ്രമത്തെയും നേരിടുകയും അവർക്കെതിരെ ശിക്ഷ നടപടികൾ നടപ്പാക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.