Search
Close this search box.

സൗദിയിൽ വാടക കരാറുകളുടെ എണ്ണത്തിൽ വൻ വർധനവ്

saudi

റിയാദ്: സൗദിയിൽ വാടകകരാറുകളുടെ എണ്ണത്തിൽ വൻ വർധനവ്. ഒരു വർഷത്തിനിടെ രാജ്യത്ത് 27.5 ലക്ഷം വാടക കരാറുകളാണ് പിന്നിട്ടത്. ജിദ്ദയിലാണ് ഏറ്റവും കൂടുതൽ കരാറുകൾ രേഖപ്പെടുത്തിയത്. 2022 ഡിസംബർ ഒന്ന് മുതൽ 2023 ഡിസംബർ ഒന്ന് വരെയുള്ള കാലയളവിലെ കണക്കുകളാണിവ. ജനറൽ റിയൽ എസ്റ്റേറ്റ് അതോറിറ്റിയാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

താമസ, വാണിജ്യ കെട്ടിടങ്ങളുമായി ബന്ധപ്പെട്ടാണ് കരാറുകൾ. ജിദ്ദ നഗരമാണ് കരാറുകളുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ. താമസ കെട്ടിടങ്ങളുടെ വാടക ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത് തലസ്ഥാന നഗരമായ റിയാദിലാണ്. 24,700 റിയാലാണ് റിയാദിലെ ശരാശരി വാടക. ജിദ്ദയിൽ ഇത് 20,300ഉം രേഖപ്പെടുത്തി. മറ്റു നഗരങ്ങളിൽ താരതമ്യേന കുറഞ്ഞ വാടകയാണ് രേഖപ്പെടുത്തിയത്. ഭവന മന്ത്രാലയത്തിന് കീഴിലുള്ള ഈജാർ പ്ലാറ്റ് ഫോം വഴിയാണ് വാടക കരാറുകൾ നടപ്പിലാക്കി വരുന്നത്. 2024 ജനുവരി മുതൽ വാടക തുക ഉൾപ്പെടെയുള്ളവ പ്ലാറ്റ്ഫോം വഴി കൈമാറണമെന്ന് മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!