റിയാദ്: സൗദിയിൽ 28 ഇൻഷുറൻസ് കമ്പനികളുടെ ലൈസൻസുകൾ പൂർണമായും റദ്ദാക്കി. ഇൻഷുറൻസ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഇനിയൊരിക്കലും തിരിച്ചു നൽകാത്ത വിധമാണ് ഈ കമ്പനികളുടെ ലൈസൻസ് റദ്ദാക്കിയത്. ഇൻഷുറൻസ് മേഖലയിൽ തിരുത്തൽ നടപടികൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
റദ്ദാക്കിയ ഇൻഷുറൻസ് കമ്പനികൾ ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയെന്നാണ് അതോറിറ്റിയുടെ കണ്ടെത്തൽ. ഇൻഷുറൻസ് മേഖലയെയും ഉപയോക്താക്കളെയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.