റിയാദ്- റിയാദിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൂഢല്ലൂര്‍ സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു. റിയാദില്‍ ജോലി ചെയ്യുന്ന അബൂ കാട്ടുപീടിയേക്കല്‍ (57) ആണ് കീടനാശിനി കുടിച്ച് നസീം പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
മാനസികാസ്വാസ്ഥ്യമുള്ള ഇദ്ദേഹം സ്ഥിരമായി മരുന്ന് കഴിച്ചിരുന്നു. മരുന്ന് തീരുന്ന മുറക്ക് നാട്ടില്‍ നിന്ന് എത്തിക്കുകയായിരുന്നു പതിവ്. അതിനിടെ മരുന്ന് കഴിഞ്ഞപ്പോള്‍ നാട്ടില്‍ നിന്ന് എത്തിക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് വിഭ്രാന്തി കാണിച്ച ഇദ്ദേഹത്തെ നാട്ടിലേക്ക് അയയ്ക്കാൻ സഹോദരന്മാര്‍ ടിക്കറ്റെടുത്തിരുന്നു. നാട്ടിലേക്ക് പോകാന്‍ അബു തയ്യാറായിരുന്നില്ല. തുടര്‍ന്ന് ഇദ്ദേഹം കീടനാശിനി കൊണ്ട് വന്ന് സഹോദരന്മാരുടെ മുന്നില്‍ വെച്ച് അല്‍പം കുടിച്ചു. ബാക്കി പുറത്തേക്ക് തുപ്പുകയും ചെയ്തു. ഉടന്‍ തന്നെ ചില ആശുപത്രിയിലെത്തിച്ചെങ്കിലും അഡ്മിറ്റ് ലഭിച്ചില്ല. തുടർന്ന് നസീം പ്രിന്‍സ് മുഹമ്മദ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. 27 ദിവസം വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
നുസ്രത്ത് മോള്‍ ആണ് ഭാര്യ. ഷഹ്മ, മുഹമ്മദ് ഷാഹില്‍, മുഹമ്മദ് ഷമീന്‍ മക്കളാണ്. മൃതദേഹം റിയാദില്‍ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.