ഹജ് പെർമിറ്റ് ഇല്ലാതെ മക്കയിലേക്കു കടക്കാൻ ശ്രമിച്ചു; 2.69 ലക്ഷം തീർഥാടകരെ തിരിച്ചയച്ചുവെന്ന് സൗദി അറേബ്യ

hajj 2025

മക്ക: ഹജ് പെർമിറ്റ് ഇല്ലാതെ മക്കയിലേക്കു കടക്കാൻ ശ്രമിച്ച 2.69 ലക്ഷം തീർഥാടകരെ തിരിച്ചയച്ചുവെന്ന് സൗദി അറേബ്യ. ആഭ്യന്തര മന്ത്രാലയത്തിലെ പൊതുസുരക്ഷാ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. 425 വ്യാജ ഹജ് ഓഫിസുകൾ അടച്ചുപൂട്ടിയെന്നും അധികൃതർ വ്യക്തമാക്കി.

നിയമലംഘകരെ മക്കയിലേക്കു എത്തിച്ച 1.1 ലക്ഷം വാഹനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു. നിയമലംഘകർക്ക് 20,000 റിയാലും അവരെ മക്കയിലേക്കു കടക്കാൻ സഹായിച്ചവർക്ക് ഒരു ലക്ഷം റിയാലുമാണ് പിഴ ലഭിക്കുക.

കൂടാതെ വിദേശികളായ നിയമലംഘകർക്ക് 10 വർഷത്തേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി നാടുകടത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!