പരിസ്ഥിതിയെ ബാധിക്കുന്ന എല്ലാ കുറ്റങ്ങൾക്കും കടുത്ത ശിക്ഷ നൽകാൻ സൗദി; 30 ലക്ഷം റിയാൽ പിഴ ഈടാക്കും

ജിദ്ദ: പരിസ്ഥിതിയെ ബാധിക്കുന്ന മുഴുവൻ കുറ്റങ്ങൾക്കും കടുത്ത ശിക്ഷ നൽകാൻ സൗദി അറേബ്യ. സമുദ്രത്തിലെ ഗുരുതര പരിസ്ഥിതി മലിനീകരണത്തിന് 10 വർഷം വരെ തടവും 30 ലക്ഷം റിയാൽ പിഴയും വരെ ഈടാക്കാനാണ് തീരുമാനം. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പച്ചപ്പ് വർധിപ്പിക്കാനുള്ള പദ്ധതിയും നടപ്പാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

കടലിനേയും തീരത്തേയും ബാധിക്കുന്ന പരിസ്ഥിതി മലിനീകരം തടയാനാണ് ശിക്ഷാ നടപടികൾ കടുപ്പിക്കാൻ തീരുമാനിച്ചത്. പത്തുവർഷം വരെ തടവും 30 ലക്ഷം റിയാൽ പിഴയുമാണ് ശിക്ഷയായി നൽകുക. വ്യക്തികൾക്കും കമ്പനികൾക്കും എതിരെയാണ് പിഴ ചുമത്തുക. സമുദ്ര മേഖലയും ജലസ്രോതസ്സുകളും സംരക്ഷിക്കാൻ പുതിയ പരിസ്ഥിതി നിയമം കർശനമായി നടപ്പാക്കും. പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

സൗദി ഗ്രീൻ ഇനിഷ്യേറ്റീവ് പദ്ധതി 2021ൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചിരുന്നു. ഇതിന് കീഴിലാണ് പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!