റിയാദ്: ഈ വർഷം അവസാനത്തോടെ സർവീസുകൾ ആരംഭിക്കാൻ തയ്യാറെടുത്ത് സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയർ. ഇതിനായുള്ള അവസാന ഘട്ട പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. റിയാദ് എയർ സർവ്വീസ് ആരംഭിക്കുക 132 അത്യാധുനിക വിമാനങ്ങളുമായിട്ടായിരിക്കും.
ആദ്യ ഘട്ടത്തിൽ സർവീസിനായി തയ്യാറാക്കുന്നത് 72 ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങളും 60 എയർബസ് A320 നിയോ വിമാനങ്ങളുമാണ്. ഈ വിമാനങ്ങളുടെ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. യാത്രക്കാർക്ക് ടിക്കറ്റുകൾ ലഭ്യമാക്കുന്നതിനുള്ള നടപടികളും ഉടൻ തന്നെ ആരംഭിക്കുമെന്ന് അധികൃതർ വിശദമാക്കി.
വാണിജ്യാടിസ്ഥാനത്തിലുള്ള വിമാന സർവീസുകൾ നടത്താനുള്ള എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് റിയാദ് എയർ നേരത്തെ തന്നെ നേടിയിട്ടുണ്ട്.