ജിദ്ദ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഫോണിൽ ചർച്ച നടത്തി സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. ഇറാനിലെ ആണവ സമ്പുഷ്ട കേന്ദ്രങ്ങളിലും സൈനിക കേന്ദ്രങ്ങളിലും ശക്തമായ ആക്രമണം നടത്തിയ നടപടികളും മേഖലയിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ടാണ് ഇരുവരും ചർച്ച നടത്തിയത്. ഇരു രാജ്യങ്ങളും സംയമനത്തിന്റെയും സംഘർഷം ലഘൂകരിക്കുന്നതിന്റെയും പ്രാധാന്യം മനസ്സിലാക്കേണ്ടതുണ്ടെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. നയതന്ത്ര മാർഗ്ഗങ്ങളിലൂടെ എല്ലാ തർക്കങ്ങളും പരിഹരിക്കേണ്ടതിന്റെ അടിയന്തര ആവശ്യകതയെ കുറിച്ച് ഇരുവരും സംസാരിക്കുകയും ചെയ്തു.
മധ്യപൂർവേഷ്യയിൽ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ നിലനിർത്തുന്നതിനുള്ള തുടർച്ചയായ സംയുക്ത ശ്രമങ്ങളുടെ പ്രാധാന്യം ഇരുവരും ഉയർത്തിക്കാട്ടുകയും ചെയ്തു.