Search
Close this search box.

ഗാസയ്ക്ക് വേണ്ടിയുള്ള സൗദി ധനസമാഹരണം 337 മില്യൺ റിയാൽ കവിഞ്ഞു

saudi helps gaza

റിയാദ് – ഗാസ മുനമ്പിലെ പലസ്തീൻ ജനതക്ക് വേണ്ടിയുള്ള സൗദിയുടെ സഹായം 337 മില്യൺ റിയാൽ കവിഞ്ഞു. കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (കെഎസ്‌റിലീഫ്) ആരംഭിച്ച കാമ്പയിന്റെ നാലാം ദിവസം 337810406 റിയാലിൽ എത്തി. മൊത്തം 533,107 പേരാണ് സംഭാവനകൾ നൽകിയത്.

സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ എന്നിവരുടെ നിർദ്ദേശങ്ങൾക്കനുസൃതമായി കെഎസ്‌റെലീഫ് സഹേം പോർട്ടലിലൂടെയാണ് ധനസമാഹരണ കാമ്പയിൻ നടത്തുന്നത്.

സൽമാൻ രാജാവും കിരീടാവകാശിയും യഥാക്രമം 30 മില്യൺ റിയാൽ, 20 മില്യൺ റിയാൽ എന്നിങ്ങനെ സംഭാവന നൽകുകയും ചെയ്തു. സാഹിം പ്ലാറ്റ്‌ഫോം വഴിയോ കാമ്പെയ്‌നിന് അനുവദിച്ച ഏകീകൃത ബാങ്ക് അക്കൗണ്ട് വഴിയോ സംഭാവനകൾ ശേഖരിക്കുമെന്ന് കാമ്പെയ്‌ൻ ലോഞ്ച് സമയത്ത് റോയൽ കോർട്ടിന്റെ ഉപദേശകനും കെഎസ്‌റെലീഫിന്റെ ജനറൽ സൂപ്പർവൈസറുമായ ഡോ. അബ്ദുല്ല അൽ റബീഹ് അറിയിച്ചിരുന്നു.

വിവിധ പ്രതിസന്ധികളിൽ ഫലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിൽ രാജ്യത്തിന്റെ ചരിത്രപരമായ പങ്കിന്റെ ഭാഗമാണ് ഈ ധനസമാഹരണ കാമ്പെയ്‌നെന്ന് ഡോ. അൽ റബീഅ പറഞ്ഞു. സൗദിയുടെ മാനുഷിക, വികസന പിന്തുണ ഫലസ്തീൻ ജനതയിലേക്ക് എത്തുന്നത് ഒരിക്കലും അവസാനിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാമ്പെയ്‌നിലേക്കുള്ള സംഭാവന https://sahem.ksrelief.org/Gaza എന്ന ലിങ്ക് വഴിയോ Sahem പ്ലാറ്റ്‌ഫോം വഴിയോ Apple Store, Google Play വഴി Sahem മൊബൈൽ ആപ്പ് വഴിയോ നൽകാം. ദാതാക്കൾക്ക് അവരുടെ സംഭാവനകൾ അൽ റാജ്ഹി ബാങ്കിലെ കാമ്പെയ്‌ൻ ബാങ്ക് അക്കൗണ്ടിലേക്ക് (SA5580000504608018899998) നേരിട്ട് അയക്കാവുന്നതുമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!