സൗദി ഗ്രീൻ കാർഡ് പദ്ധതി; 56 രാജ്യങ്ങളിൽ നിന്നുള്ള 2,645 ആരോഗ്യ പ്രവർത്തകർക്ക് പ്രീമിയം റസിഡൻസി

റിയാദ്: സൗദി ഗ്രീൻ കാർഡ് പദ്ധതിയിലൂടെ 56 രാജ്യങ്ങളിൽ നിന്നുള്ള 2,645 ആരോഗ്യ പ്രവർത്തകർക്ക് സൗദി അറേബ്യയുടെ ദീർഘകാല താമസ പദ്ധതിയായ പ്രീമിയം റസിഡൻസി (സ്‌പെഷൽ ടാലന്റ്) അനുവദിച്ചു. അതിവിദഗ്ധരെ രാജ്യത്തേക്ക് ആകർഷിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്രഫഷനലുകൾക്ക് അറിവും ആഗോള വൈദഗ്ധ്യവും കൈമാറുന്നതിൽ ഇവർക്ക് നിർണായക പങ്ക് വഹിക്കാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സൗദിയിൽ വിസ രഹിത താമസത്തിന് ഈ വിഭാഗത്തിലുള്ളവർക്ക് അർഹതയുണ്ട്. മാതാപിതാക്കൾ, ജീവിതപങ്കാളികൾ, 25 വയസ്സിന് താഴെയുള്ള മക്കൾ എന്നിവരെ സ്‌പോൺസർ ചെയ്യാം. സൗദിയിൽ വസ്തു വാങ്ങാനും ബിസിനസ് നടത്താനും ബന്ധുക്കൾക്ക് സന്ദർശന വിസ സ്‌പോൺസർ ചെയ്യാനും പ്രീമിയം റസിഡൻസിയിലൂടെ സാധിക്കും. സൗദി, ജിസിസി പൗരന്മാർക്കു മാത്രമായുള്ള ഇമിഗ്രേഷൻ കൗണ്ടറുകൾ ഉപയോഗിക്കുകയും ചെയ്യാമെന്നതാണ് മറ്റൊരു സവിശേഷത.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!