മക്ക: ഉംറ തീർഥാടകർക്ക് കുറ്റമറ്റ യാത്രാസൗകര്യം ഒരുക്കാത്ത 7 കമ്പനികൾക്കെതിരെ നടപടിയുമായി ഹജ്, ഉംറ മന്ത്രാലയം. 7 കമ്പനികളെ സസ്‌പെൻഡ് ചെയ്തുവെന്ന് അധികൃതർ അറിയിച്ചു.
നിലവാരമില്ലാത്ത ബസിൽ യാത്രാ സൗകര്യം ഒരുക്കിയത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് നടപടി. യാത്രയുടെ ഓരോ ഘട്ടത്തിലും തീർഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കടുത്ത നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.
ദുരിതബാധിതരായ തീർഥാടകർക്ക് ബദൽ ഗതാഗതം ഒരുക്കുന്നതിന് കമ്പനിയുടെ ബാങ്ക് ഗാരന്റി പിടിച്ചെടുക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.