Search
Close this search box.

ഒട്ടകങ്ങൾ പൈതൃകത്തിന്റെ പ്രതേകം; ലോക ഒട്ടക ദിനത്തിൽ സൗദിയിൽ വിവിധ ആഘോഷങ്ങൾ അരങ്ങേറി

camel day

ലോക ഒട്ടകദിനത്തോടനുബന്ധിച്ച് സൗദിയിൽ വിവിധ ആഘോഷ പരിപാടികൾ നടന്നു. അന്താരാഷ്ട്ര ഒട്ടകദിനമായ ജൂൺ 22നാണ് ഒട്ടകങ്ങളുടെ ചരിത്രപരമായ മാനങ്ങളും അതിന്റെ പ്രവർത്തനങ്ങളും പരിചയപ്പെടുത്തുക, വൈദ്യസഹായം മെച്ചപ്പെടുത്തുക, ഭക്ഷ്യസുരക്ഷ കൈവരിക്കുക, ഒട്ടകപ്പാലും മാംസവും അനുബന്ധ ഉൽപന്നങ്ങളും വികസിപ്പിക്കുക, അവയുടെ പോഷകമൂല്യങ്ങൾ പരിചയപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് വിവിധ പരിപാടികൾ അരങ്ങേറിയത്.

‘2024’ ഒട്ടക വർഷമായാണ് സൗദി കൊണ്ടാടുന്നത്. സാംസ്കാരിക, പുരാതന പൈതൃകത്തോടുള്ള രാജ്യതാൽപര്യവും കരുതലും സ്ഥിരീകരിക്കുന്നതാണ് സൗദി സാംസ്കാരിക മന്ത്രാലയത്തിന്റെ ഈ തീരുമാനം. അതിന്റെ ഭാഗമാണ് ജൂൺ 22ലെ വിവിധ ആഘോഷ പരിപാടികൾ. അറേബ്യൻ പൈതൃകത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് സൗദിയിലെ ഒട്ടകങ്ങൾ. പുരാതന കാലം മുതൽ സൗദി ജനതയുടെ ചരിത്രവുമായും ജീവിതവുമായുള്ള അടുത്ത ബന്ധം കാരണം ആധികാരികതയുടെയും പൈതൃകത്തിന്റെയും പ്രതീകമായാണ് ഒട്ടകങ്ങളെ കണക്കാക്കുന്നത്. അവ സംരക്ഷിക്കാനും പരിപാലിക്കാനും സൗദി ഭരണകൂടം വലിയ ശ്രദ്ധയും പരിചരണവുമാണ് പുലർത്തുന്നത്.

2024ലെ അന്തർദേശീയ ഒട്ടകവർഷ ഭാഗമായി ലോകമെമ്പാടും 50ലധികം പരിപാടികൾ നടത്തുമെന്ന് സൗദി അറേബ്യ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. ഒട്ടകങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ അവയുടെ പങ്കിനെക്കുറിച്ചും പൊതുജന അവബോധം വർധിപ്പിക്കുന്നതിനൊപ്പം ഒരു പ്രധാന സാംസ്കാരിക, സാമൂഹിക, സാമ്പത്തിക പൈതൃകമെന്ന നിലയിൽ ഒട്ടകങ്ങളുടെ പദവി വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണിത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!