Search
Close this search box.

വെസ്റ്റ് ജാവ ഭൂകമ്പത്തിന് പിന്നാലെ ഇന്തോനേഷ്യയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സൗദി അറേബ്യ

IMG-20221122-WA0001

റിയാദ്: ഇന്തോനേഷ്യയിലെ പശ്ചിമ ജാവ പ്രവിശ്യയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 160 ലധികം പേർ മരിച്ചതിന് പിന്നാലെ സൗദി അറേബ്യ സർക്കാരിനും ജനങ്ങൾക്കും പിന്തുണയും ഐക്യദാർഢ്യവും അറിയിച്ചു.

162 പേർ കൊല്ലപ്പെടുകയും 326 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വെസ്റ്റ് ജാവ ഗവർണർ റിദ്‌വാൻ കാമിൽ ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു.

രാജ്യത്തിന്റെ വിദേശകാര്യ മന്ത്രാലയം ഇന്തോനേഷ്യയ്ക്കും ഇരകളുടെ കുടുംബങ്ങൾക്കും ബന്ധുക്കൾക്കും അനുശോചനം അറിയിക്കുകയും ചെയ്തു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ആശംസിച്ചു.

തലസ്ഥാനമായ ജക്കാർത്തയിൽ നിന്ന് 75 കിലോമീറ്റർ തെക്കുകിഴക്കായി പടിഞ്ഞാറൻ ജാവയിലെ പർവതപ്രദേശമായ സിയാൻജൂർ പട്ടണത്തിന് സമീപമാണ് 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഈ പ്രദേശത്ത് 2.5 ദശലക്ഷത്തിലധികം ആളുകളാണ് താമസിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!