Search
Close this search box.

ഒരാഴ്ചയ്ക്കിടെ സൗദി അറേബ്യയിൽ പിടികൂടിയത് 14,253 നിയമവിരുദ്ധരെ

arrested

റിയാദ്: താമസം, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് സൗദി അധികൃതർ ഒരാഴ്ചയ്ക്കിടെ 14,253 പേരെ അറസ്റ്റ് ചെയ്തതായി ഔദ്യോഗിക റിപ്പോർട്ട്.

ഡിസംബർ 1 മുതൽ 7 വരെ, റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിന് 8,610 പേരെ അറസ്റ്റ് ചെയ്തു, 3,451 പേർ അനധികൃത അതിർത്തി കടക്കാൻ ശ്രമിച്ചതിനും, 2,192 പേരെ തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾക്കുമാണ് തടവിലാക്കിയത്.

അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ 438 പേരിൽ 43 ശതമാനം യെമനികളും 48 ശതമാനം എത്യോപ്യക്കാരും 9 ശതമാനം മറ്റ് രാജ്യക്കാരും ആണെന്ന് റിപ്പോർട്ട് കാണിച്ചു.
ട്ടുകൾ വ്യക്തമാക്കുന്നു.

അതേസമയം അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 117 പേരെയും പിടികൂടി, നിയമലംഘകരെ കടത്തിക്കൊണ്ടുവന്നതിനും അഭയം നൽകിയതിനും 21 പേരെ കസ്റ്റഡിയിലെടുത്തതായി അധികൃതർ വ്യക്തമാക്കി.

രാജ്യത്തിലേക്കുള്ള അനധികൃത പ്രവേശനം, ഗതാഗതം, അഭയം നൽകൽ എന്നിവ ഉൾപ്പെടെയുള്ളവരെ സഹായിക്കുന്നതായി കണ്ടെത്തിയാൽ പരമാവധി 15 വർഷം വരെ തടവും 1 മില്യൺ റിയാൽ വരെ (260,000 ഡോളർ) പിഴയും അല്ലെങ്കിൽ വാഹനങ്ങൾ, സ്വത്ത് എന്നിവ കണ്ടുകെട്ടലും നേരിടേണ്ടിവരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സംശയാസ്പദമായ ലംഘനങ്ങൾ മക്ക, റിയാദ് മേഖലകളിലെ ടോൾ ഫ്രീ നമ്പറായ 911-ലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996-ലും റിപ്പോർട്ട് ചെയ്യാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!