ക്വലാലംപൂർ – 2023 ഹജ്ജ് സീസണിൽ സൗദി അറേബ്യ സ്വീകരിക്കാൻ ഒരുങ്ങുന്ന രണ്ട് ദശലക്ഷം തീർത്ഥാടകരിൽ മലേഷ്യയിൽ നിന്നുള്ള 31,600 തീർത്ഥാടകരെ സ്വാഗതം ചെയ്യുമെന്ന് ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ-റബിയ അറിയിച്ചു. ഔദ്യോഗിക പ്രതിനിധി സംഘത്തിന്റെ ഭാഗമായി മലേഷ്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ച് തിങ്കളാഴ്ച ക്വാലാലംപൂരിൽ മന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഹജ്ജ് ഇൻഷുറൻസ് ചെലവ് 73 ശതമാനം കുറയ്ക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. “നുസുക്” പ്ലാറ്റ്‌ഫോം വഴി ഇലക്ട്രോണിക് രീതിയിലാണ് വിസകൾ നൽകുന്നത് എന്ന് അൽ-റബിയ ചൂണ്ടിക്കാട്ടി. രാജ്യത്തിലേക്കുള്ള എല്ലാ എൻട്രി വിസകളും ഉള്ളവർക്ക് ഉംറ നിർവഹിക്കാൻ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മഹ്‌റം ഉള്ളത് ഒരു സ്ത്രീക്ക് ഉംറ നിർവഹിക്കാനുള്ള വ്യവസ്ഥയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
തീർഥാടകരുടെ യാത്ര സമ്പന്നമാക്കുന്നതിനായി സൗദി അറേബ്യ മതപരമായ സ്ഥലങ്ങളും ചരിത്ര സ്മാരകങ്ങളും വികസിപ്പിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. മലേഷ്യയിൽ നിന്നോ രാജ്യത്തേക്ക് എത്തുമ്പോഴോ മലേഷ്യക്കാർക്ക് ഒരു വർഷത്തെ അല്ലെങ്കിൽ ഒന്നിലധികം എൻട്രി ഇലക്ട്രോണിക് വിസ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.