ഇറക്കുമതി ചെയ്യുന്ന ഉപയോഗിച്ച ഹെവി ട്രക്കുകളുടെ പ്രായപരിധി കുറച്ച് സൗദി

truck

റിയാദ്: രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന ഉപയോഗിച്ച ഹെവി ട്രക്കുകളുടെ പ്രായപരിധി കുറച്ച് സൗദി. അഞ്ച് വർഷമായാണ് ട്രക്കുകളുടെ പ്രായപരിധി കുറച്ചത്. നിലവിൽ ഇത് പത്ത് വർഷമായിരുന്നു. പുതിയ നിയമത്തിന് സൗദി മന്ത്രിസഭ അംഗീകാരം നൽകി. രാജ്യത്ത് പ്രവർത്തിക്കുന്ന ഹെവി വാഹനങ്ങളുടെ സുരക്ഷയും ഗുണനിലവാരവും വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.

പുതിയ നിബന്ധന ബാധകമാകുക വിദേശങ്ങളിൽ നിന്നും രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്കാണ് മൂന്നര ടണ്ണിൽ കൂടുതൽ ചരക്ക് നീക്കം നടത്താൻ ശേഷിയുള്ള സെക്കനന്റ് ഹെവി ട്രക്കുകളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിൻറെ ഭാഗമാണ് തീരുമാനം. ഇതുവരെ പത്ത് വർഷമാണ് പ്രായപരിധി അനുവദിച്ചിരുന്നത്. ഇനി മുതൽ അഞ്ച് വർഷമായി കുറയും. പുതിയ നിയമത്തിന് സൗദി മന്ത്രി സഭ അംഗീകാരം നൽകി.

ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ അഭ്യർഥനയെ തുടർന്നാണ് ഭേദഗതി വരുത്തിയത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, വാണിജ്യ, ആഭ്യന്തര മന്ത്രാലയങ്ങളുമായി ഏകോപിപ്പിച്ചാണ് തീരുമാനം നടപ്പിലാക്കുക. ട്രക്ക് മോഡലുകളുടെ നിർമ്മാണ വർഷം മുതൽ അഞ്ച് വർഷമാണ് പ്രായപരിധിയായി പരിഗണിക്കുക. എല്ലാതരം മോഡലുകൾക്കും നിബന്ധന ബാധകമായിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!