റിയാദ്: 2026 ജൂലൈ മാസം സൗദി അറേബ്യയുടെ നാഷണൽ സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്ററിന് ഏകീകൃത അടിയന്തര നമ്പർ (911) വഴി ലഭിച്ചത് 27.3 ലക്ഷത്തിലധികം കോളുകൾ. 27,33,359 കോളുകളാണ് ആകെ അധികൃതർ കൈകാര്യം ചെയ്തത്. മക്കയിൽ 8,47,929 കോളുകളും കിഴക്കൻ പ്രവിശ്യയിൽ 5,14,984 ഉം കോളുകളും മദീന പ്രവിശ്യയിൽ 2,40,538 കോളുകളും ലഭിച്ചു.
911 ഓപ്പറേഷൻ സെന്ററുകൾ അടിയന്തര കോളുകൾ സ്വീകരിക്കുകയും വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ള പ്രത്യേക ഉദ്യോഗസ്ഥർ 24 മണിക്കൂറും പ്രവർത്തിക്കുന്ന നൂതന ഓട്ടോമേറ്റഡ് സംവിധാനങ്ങൾ ഉപയോഗിച്ച് അവ ബന്ധപ്പെട്ട സുരക്ഷാ, സേവന ഏജൻസികളിലേക്ക് നയിക്കുകയും ചെയ്യുന്നു.
റിയാദിലാണ് ഏറ്റവും കൂടുതൽ കോളുകൾ രേഖപ്പെടുത്തിയത്. 11,29,908 കോളുകളാണ് റിയാദിൽ ലഭിച്ചത്.







