മക്ക: സൗദി അറേബ്യയിൽ കടലിൽ കുടുങ്ങിയ രണ്ട് പ്രവാസികളെ രക്ഷപ്പെടുത്തി. ബോട്ട് തകരാറിലായതിനെ തുടർന്ന് കടലിൽ അകപ്പെട്ട രണ്ട് ബംഗ്ലാദേശി സ്വദേശികളെയാണ് മക്ക മേഖലയിലെ റാബിഗിലെ അതിർത്തി രക്ഷാ സേനയിലെ രക്ഷാ സംഘങ്ങൾ രക്ഷപ്പെടുത്തിയത്. ഇവർക്ക് ആവശ്യമായ സഹായം നൽകിയതായി അധികൃതർ വ്യക്തമാക്കി.
കടലിൽ പോകുന്നവർ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ബോർഡർ ഗാർഡ് നിർദ്ദേശിച്ചു, ബോട്ടിലും കപ്പലിലും കയറുന്നതിന് മുൻപ് ഇവയുടെ സുരക്ഷയും ക്ഷമതയും പരിശോധിക്കുന്നത് ഉൾപ്പെടെ ശ്രദ്ധിക്കണം. മക്ക, മദീന, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ അടിയന്തര സാഹചര്യങ്ങളിൽ 911 എന്ന നമ്പറിലും സൗദി അറേബ്യയുടെ മറ്റെല്ലാ പ്രദേശങ്ങളിലുമുള്ളവർ 994 എന്ന നമ്പറിലും വിളിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.









