ടെഹ്റാൻ: ഇറാനിൽ ആക്രമണവുമായി ഇസ്രായേൽ. ടെഹ്റാനിൽ ഇസ്രായേലിൽ വ്യോമാക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. നിരവധി മിസൈലുകൾ പതിച്ചുവെന്ന് ഇറാൻ വാർത്താ ഏജൻസി അറിയിച്ചു. ഭീഷണി ഒഴിവാക്കാനുള്ള മുൻകൂർ ആക്രമണം ആണെന്നാണ് ഇസ്രായേൽ വ്യക്തമാക്കുന്നത്. തിരിച്ചടിക്കാൻ മടിക്കില്ലെന്ന ഇറാനും അറിയിച്ചിട്ടുണ്ട്. നിലവിൽ മേഖലയിൽ കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
ടെഹ്റാനിലെ യൂണിവേഴ്സിറ്റി സ്ട്രീറ്റിലും ജോംഹൗറി പ്രദേശത്തും നിരവധി മിസൈലുകൾ പതിച്ചതായാണ് റിപ്പോർട്ടുകൾ. ഇസ്രായേലിന്റെ നീക്കത്തിന് മറുപടിയായി ഇറാൻ മിസൈൽ ആക്രമണം നടത്താനുള്ള സാധ്യത കണക്കിലെടുത്ത് തങ്ങളുടെ പൗരന്മാർക്ക് ഇസ്രയേൽ കർശന നിർദ്ദേശം നൽകി. ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നാണ് നിർദ്ദേശം. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുസമ്മേളനങ്ങൾ, അനിവാര്യമല്ലാത്ത തൊഴിലിടങ്ങൾ എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ സാഹചര്യം വിലയിരുത്തിക്കൊണ്ട് അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ യാത്രകൾ ഒഴിവാക്കണമെന്നും ബങ്കറുകൾക്ക് സമീപം തന്നെ തുടരണമെന്നും സൈന്യം ജനങ്ങളോട് നിർദ്ദേശിച്ചു.







