റിയാദ്: ജമ്മു കശ്മീരിലെ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് സൗദി അറേബ്യ. സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെയാണ് കശ്മീരിലെ പഹൽഗാം ആക്രമണത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ചത്.
അതേസമയം, സൗദി കിരീടാവകാശിയും ഭീകരാക്രണത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം അറിയിച്ചു. എല്ലാ സഹായങ്ങളും സൗദി കിരീടാവകാശി വാഗ്ദാനം ചെയ്യുകയും ചെയ്തു.
കഴിഞ്ഞ ദിവസം വൈകുന്നേരം 4.30 ഓടെയാണ് ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണമുണ്ടായത്. 27 വിനോദസഞ്ചാരികളെയാണ് ഭീകരർ വെടിവച്ച് വീഴ്ത്തിയത്.