Search
Close this search box.

പത്തു ലക്ഷത്തിലേറെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് സൗദിയിലെ സ്വകാര്യ മേഖല

saudi employement

ജിദ്ദ – സൗദിയിലെ സ്വകാര്യ മേഖല ഒരു വർഷത്തിനിടെ പത്തു ലക്ഷത്തിലേറെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്ത്. കഴിഞ്ഞ വർഷം ആദ്യ പകുതിയുടെ അവസാനം മുതൽ ഈ വർഷം ആദ്യ പകുതിയുടെ അവസാനം വരെയുള്ള കാലയളവിൽ സ്വകാര്യ മേഖലയിൽ സ്വദേശി, വിദേശി ജീവനക്കാരുടെ എണ്ണത്തിൽ 10,85,000 പേരുടെ വർധന രേഖപ്പെടുത്തി.

വിഷൻ 2030 പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌കരണങ്ങൾ തൊഴിൽ വിപണി സൂചകങ്ങൾ മെച്ചപ്പെടുത്താൻ സഹായകമായി. ഇതിലൂടെ തൊഴിലില്ലായ്മ നിരക്ക് 8.3 ശതമാനമായി കുറഞ്ഞു. 20 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കാണിത്. കഴിഞ്ഞ വർഷം ആദ്യ പകുതിയുടെ അവസാനത്തിനും ഈ വർഷം ആദ്യ പകുതി അവസാനത്തിനുമിടയിലുള്ള കാലയളവിൽ സ്വകാര്യ മേഖലയിൽ 1,53,000 സൗദികൾക്ക് പുതുതായി തൊഴിൽ ലഭിച്ചു.

ജൂൺ അവസാനത്തെ കണക്കുകൾ അനുസരിച്ച് സ്വകാര്യ മേഖലയിൽ 22 ലക്ഷത്തിലേറെ സ്വദേശി ജീവനക്കാരുണുള്ളത്. സൗദിവൽക്കരണ പദ്ധതികൾ, സ്വകാര്യ മേഖലക്ക് പിന്തുണ നൽകുന്ന പദ്ധതികൾ, കയറ്റുമതി പ്രോത്സാഹനം, സ്വകാര്യവൽക്കരണം, സ്ത്രീശാക്തീകരണം അടക്കമുള്ള പദ്ധതികൾ സ്വകാര്യ മേഖലയിൽ സൗദി ജീവനക്കാരുടെ എണ്ണം വർധിക്കാൻ സഹായിച്ചു. ഈ പദ്ധതികളെല്ലാം രാജ്യത്ത് ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിൽ പ്രതിഫലിച്ചു. സ്വദേശികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സ്വകാര്യവൽക്കരണത്തിലൂടെ ലക്ഷ്യമിടുന്നു. പെട്രോളിതര മേഖലയിലെ മികച്ച വളർച്ചയും തൊഴിൽ വിപണിയിൽ അനുകൂല ഫലങ്ങൾക്ക് കാരണമായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!