Search
Close this search box.

14,000 നിയമലംഘകരെ ഒരാഴ്ചയ്ക്കിടെ സൗദി അധികൃതർ പിടികൂടി

saudi

ജിദ്ദ: ഒരാഴ്ചയ്ക്കിടെ 14,000 നിയമലംഘകരെ സൗദി അധികൃതർ പിടികൂടി. സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് റസിഡൻസി, തൊഴിൽ നിയമങ്ങൾ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ എന്നിവ ലംഘിച്ച 14,509 പേരെയാണ് ഒരാഴ്ചയ്ക്കുള്ളിൽ സൗദി അധികൃതർ അറസ്റ്റ് ചെയ്തത്.

ജൂലൈ 28നും ഓഗസ്റ്റ് 28നും ഇടയിലാണ് അറസ്റ്റ്. 3 രാജ്യത്തുടനീളമുള്ള സുരക്ഷാ സേനാ യൂണിറ്റുകൾ നടത്തിയ സംയുക്ത ഫീൽഡ് കാമ്പെയ്‌നുകളിളുടെ ഭാഗമാണ് ഈ അറസ്റ്റുകൾ നടന്നത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, റെസിഡൻസി സിസ്റ്റം നിയമങ്ങൾ ലംഘിച്ചതിന് 8,581 പേരും അതിർത്തി സുരക്ഷാ നിയമങ്ങളുടെ പേരിൽ 4,337 പേരും തൊഴിൽ നിയമങ്ങളുടെ പേരിൽ 1,591 പേരും അറസ്റ്റിലായി.

രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ 420 പേരിൽ 43 ശതമാനം യെമനികളും 48 ശതമാനം എത്യോപ്യക്കാരും 9 ശതമാനം മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്.

അതേസമയം താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടുവന്നതിനും അഭയം നൽകിയതിനും മറ്റ് മറച്ചുവെക്കൽ പ്രവർത്തനങ്ങൾ നടത്തിയതിനും 12 പേർ കൂടി അറസ്റ്റിലായി.

മന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച്, 51,658 പുരുഷന്മാരും 3,081 സ്ത്രീകളും ഉൾപ്പെടുന്ന 54,739 നിയമലംഘകർ നിലവിൽ ചട്ടങ്ങൾ ലംഘിച്ചതിന് നടപടിക്രമങ്ങൾ നേരിടുന്നു.

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് സൗകര്യമൊരുക്കുന്ന ആർക്കും 15 വർഷം തടവും പരമാവധി 1 മില്യൺ റിയാൽ (267,000 ഡോളർ) പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!