Search
Close this search box.

ഹുബാശ ചന്ത നിലനിന്നിരുന്ന സ്ഥലം കണ്ടെത്തി

hubasha

ജിദ്ദ- പ്രവാചകൻ മുഹമ്മദ് നബിയ്ക്ക് മുൻപ് അറബികൾക്കിടയിൽ നിലവിലുണ്ടായിരുന്ന പ്രസിദ്ധമായ സൂഖ് ഹുബാശ നിലനിന്നിരുന്ന സ്ഥലം കണ്ടെത്തി. സൂഖിന്റെ കൃത്യമായ സ്ഥലം നിർണയിക്കുന്നതിൽ വിദഗ്ധസംഘം വിജയിച്ചതായി ദാറത്തുൽ മലിക്ക് അബ്ദുൽ അസീസ്(ദാറ ഫൌണ്ടേഷൻ) ചെയർമാൻ ഫഹദ് അൽ സമാരി അറിയിച്ചു.

ദാറയുടെ കീഴിൽ സൂഖിന്റെ കൃത്യമായ സ്ഥലം നിർണയിക്കുന്നതിന് വിദഗ്ധ സമിതിയെ വർഷങ്ങൾക്ക് മുമ്പാണ് നിശ്ചയിച്ചിരുന്നത്.
പ്രവാചകനാകുന്നതിന് മുൻപ് മുഹമ്മദ് നബി ഈ ചന്തയിലെത്തി കച്ചവടം നടത്തിയിട്ടുണ്ടെന്നാണ് ചരിത്ര പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്. അറേബ്യൻ ഉപദ്വീപിലെ തന്നെ ഏറ്റവും വലുതായിരുന്ന ഹുബാശ സൂഖ് ഹിജ്‌റ രണ്ടാം നൂറ്റാണ്ടു വരെ അറബ് രാജ്യങ്ങൾക്കിടയിലും പുറത്തും പ്രസിദ്ധമായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!