മക്ക – ഉംറ നിർവഹിക്കാനെത്തിയ സിംഗപ്പൂർ യുവതി മക്കയിൽ ആൺകുഞ്ഞിന് ജന്മം നൽകി. പ്രസവം സാധാരണ നിലയിലയിരുന്നുവെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായും മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു. ഒമ്പത് മാസം ഗർഭിണിയായ തീർത്ഥാടകയെ ബുധനാഴ്ച രാവിലെ മക്ക ഹെൽത്ത് ക്ലസ്റ്ററിന് കീഴിലുള്ള ഹറം എമർജൻസി സെന്റർ 3 ൽ പ്രവേശിപ്പിച്ചു. 30 വയസ്സുള്ള തീർഥാടകയെ സഹായിക്കാൻ കേന്ദ്രത്തിലെ മെഡിക്കൽ സംഘം എത്തി, അവർക്ക് പ്രസവവേദന അനുഭവപ്പെടുകയും സാധാരണ പ്രസവം നടത്താൻ സഹായിക്കുകയും ചെയ്തു. തുടർനടപടികൾക്കും ആവശ്യമായ ചികിത്സയ്ക്കുമായി അമ്മയെയും കുഞ്ഞിനെയും മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻസ് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം ഹറമിലെ എല്ലാ ആശുപത്രി സൗകര്യങ്ങളുടെയും അത്യാഹിത കേന്ദ്രങ്ങളുടെയും പൂർണ്ണമായ സന്നദ്ധതയും തയ്യാറെടുപ്പും മക്ക ഹെൽത്ത് ക്ലസ്റ്റർ സ്ഥിരീകരിച്ചു. സന്ദർശകർ, ഉംറ തീർഥാടകർ, പൗരന്മാർ, താമസക്കാർ എന്നിവർക്കായി 42,000-ലധികം ഗുണഭോക്താക്കൾക്ക് അത്യാഹിത വിഭാഗം വഴി 2022-ൽ മെഡിക്കൽ സേവനങ്ങൾ നൽകാൻ അജ്യാദ് എമർജൻസി ഹോസ്പിറ്റലിന് കഴിഞ്ഞു.