Search
Close this search box.

സൗദി അറേബ്യയിൽ ഒരാഴ്ചയ്ക്കിടെ പിടിയിലായത് 10,710 നിയമലംഘകർ

saudi police

റിയാദ്: താമസം, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് സൗദി അധികൃതർ ഒരാഴ്ചയ്ക്കിടെ 10,710 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജൂൺ 22 മുതൽ 28 വരെ, റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിന് 6,070 പേരെ അറസ്റ്റ് ചെയ്തു, അതേസമയം 3,071 പേർ അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചതിനും 1,569 പേർ തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾക്കും അറസ്റ്റിലായി.

അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ 558 പേരിൽ 49 ശതമാനം യെമനികളും 48 ശതമാനം എത്യോപ്യക്കാരും 3 ശതമാനം മറ്റ് രാജ്യക്കാരും ആണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 62 പേരെയാണ് പിടികൂടിയത്. അതോടൊപ്പം നിയമലംഘകരെ കടത്തിക്കൊണ്ടുവന്നതിനും അഭയം നൽകിയതിനും 11 പേരെ കസ്റ്റഡിയിലെടുത്തു.

ഗതാഗതവും പാർപ്പിടവും ഉൾപ്പെടെ രാജ്യത്തിലേക്കുള്ള അനധികൃത പ്രവേശനം സുഗമമാക്കുന്ന ആർക്കും പരമാവധി 15 വർഷം വരെ തടവും 1 ദശലക്ഷം റിയാൽ വരെ (260,000 ഡോളർ) പിഴയും അല്ലെങ്കിൽ വാഹനങ്ങൾ, സ്വത്ത് കണ്ടുകെട്ടലും നേരിടേണ്ടിവരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സംശയാസ്പദമായ ലംഘനങ്ങൾ മക്ക, റിയാദ് മേഖലകളിലെ ടോൾ ഫ്രീ നമ്പറായ 911-ലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996-ലും റിപ്പോർട്ട് ചെയ്യാൻ ആഭ്യന്തര മന്ത്രാലയം പൊതുജങ്ങളോട് ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!