റിയാദ്: സൗദിയിൽ ഇൻഷുറൻസ് തുകകൾ കൈപ്പറ്റുന്നതിനുള്ള ക്ലെയിമുകൾ സമർപ്പിക്കുന്നതിന് അഞ്ച് വർഷത്തെ സമയപരിധി നിശ്ചയിച്ചു. സൗദി മന്ത്രിസഭയാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. ഇൻഷുറൻസ് തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള സമിതികളുടെ പുതിയ നിയമാവലിക്കാണ് മന്ത്രിസഭ അംഗീകാരം നൽകിയത്.
പുതിയ നിയമം അനുസരിച്ച് ഇൻഷുറൻസ് തുക ലഭിക്കാൻ പാർട്നർ ആയ തീയതി മുതൽ അഞ്ച് വർഷത്തിന് ശേഷം സമർപ്പിക്കുന്ന ക്ലെയിമുകൾ പരിഗണിക്കുകയില്ല. എന്നാൽ, അപേക്ഷ സമർപ്പിക്കാൻ വൈകിയതിന് സമിതിക്ക് ബോധ്യപ്പെടുന്ന തരത്തിലുള്ള വ്യക്തമായ കാരണങ്ങൾ ബോധിപ്പിച്ചാൽ ഇതിൽ ഇളവ് ലഭിച്ചേക്കാം. നിലവിൽ തീർപ്പാക്കാത്തതും നടപടികൾ പുരോഗമിക്കുന്നതുമായ എല്ലാ ഇൻഷുറൻസ് തർക്കങ്ങൾക്കും ഈ പുതിയ നിയമം ബാധകമായിരിക്കും.









