റിയാദ്: 35 ടൺ സഹായവുമായി സൗദി വിമാനം ചൊവ്വാഴ്ച സിറിയയിലെ അലപ്പോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഭക്ഷണം, മെഡിക്കൽ, പാർപ്പിട സാമഗ്രികൾ എന്നിവയാണ് വിമാനത്തിലുള്ളതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
സിറിയയിലും തുർക്കിയിലും ഭൂകമ്പം ബാധിച്ചവരെ സഹായിക്കുന്നതിനായി കിംഗ് സൽമാൻ സെന്റർ ഫോർ റിലീഫ് ആൻഡ് ഹ്യൂമാനിറ്റേറിയൻ എയ്ഡ് നടത്തുന്ന സൗദി റിലീഫ് എയർ ബ്രിഡ്ജിന്റെ ഭാഗമായാണ് ഈ സഹായം നൽകുന്നത്.
ഭൂകമ്പത്തിൽ നാശനഷ്ടം സംഭവിച്ചവരെ സഹായിക്കാൻ ഇതുവരെ എട്ട് വിമാനങ്ങളാണ് രാജ്യം അയച്ചിട്ടുള്ളത്.