മിന- ഹജ്ജിനിടെ നൈജീരിയൻ തീർഥാടക കുഞ്ഞിന് ജന്മം നൽകി. മക്ക മെറ്റേണിറ്റി ആന്റ് ചിൽഡ്രൻ ആശുപത്രിയിൽ പിറന്ന കുഞ്ഞിന് അബ്ദുറഹ്മാൻ എന്ന് പേരും നൽകി. ഇത്തവണത്തെ ഹജ്ജിന് പിറക്കുന്ന ആദ്യ കുഞ്ഞാണിതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
39 ആഴ്ച ഗർഭിണിയായ തീർഥാടകയെ പ്രസവവേദന ആരംഭിച്ചതിനെ തുടർന്ന് ആംബുൻസിൽ മക്ക മെറ്റേണിറ്റി ആന്റ് ചിൽഡ്രൻ ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിക്കുകയായിരുന്നു. അത്യാഹിത വിഭാഗം ഡോക്ടർമാർ പരിശോധിച്ച് ഉടൻ തന്നെ ഇവരെ പ്രസവവിഭാഗത്തിലേക്ക് മാറ്റി. വൈകാതെ യുവതി സാധാരണ നിലയിൽ ആൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.